RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

വേട്ടൈ.


ആനന്ദം,റൺ ചണ്ടകോഴി, പയ്യ, ഭീമ തുടങ്ങിയ സിനിമകളിലൂടെ നല്ല പേരു കേട്ട ഒരു സംവിധായകനാണു ലിംഗുസ്വാമി. അതു കൊണ്ട് തന്നെ മാധവനും ആര്യയും നായകന്മാരായി ലിംഗുസ്വാമി സംവിധാനം ചെയ്ത വേട്ടൈ ഒരു തകർപ്പൻ ആക്ഷൻ സിനിമയായിരിക്കും എന്ന പ്രതീക്ഷ റിലീസിനു മുൻപ് പ്രേക്ഷകർക്കുണ്ടായിരുന്നു. സമീറ റഢിയും അമല പോളും നായികമാരാകുന്ന വേട്ടൈ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നു മാത്രമല്ല ലിംഗുസ്വാമിയുടെ കരിയറിലെ ഏറ്റവും മോശം ചിത്രമായി മാറുകയും ചെയ്തു.

തിരുവും (മാധവൻ) ഗുരുവും (ആര്യ) സഹോദരന്മാരാണു. ചേട്ടനാണെങ്കിലും തിരു ചെറുപ്പം മുതൽ പേടിത്തൊണ്ടനാണു. ഗുരുവാണു ചേട്ടനു വേണ്ടി എല്ലാ അടിപിടിയും ഉണ്ടാക്കുന്നത്.അഛന്റെ മരണശേഷം തിരു സബ് ഇൻസ്പെക്ടർ ആയി ജോലിയിൽ കയറുന്നു. എന്ത് പ്രശ്നം വന്നാലും ഗുരു വന്ന് രക്ഷിക്കും എന്ന ഉറപ്പിലാണു തിരുമൂർത്തി പോലീസ് ആകുന്നത്. തിരുമൂർത്തിക്ക് പോസ്റ്റിംഗ് കിട്ടിയ സ്ഥലത്തെ ഗുണ്ടകളെ ഗുരു വന്ന് ഒതുക്കുന്നു. അവിടെ മുതൽ പ്രശ്നങ്ങൾ ആരംഭിക്കുകയായി.

മാധവനും ആര്യയും സമീറയുമെല്ലാം തങ്ങളുടെ വേഷങ്ങൾ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളി നടൻ ശ്രീജിത്ത് രവിക്ക് മോശമല്ലാത്ത ഒരു റോൾ ചിത്രത്തിലുണ്ട്. അമല പോളിന്റെ ഗ്ലാമർ ആവോളം കുത്തിനിറച്ചിട്ടുണ്ട്. പക്ഷെ അത്തരം വേഷങ്ങൾക്കിണങ്ങിയ ഒരു നടിയല്ല അത് എന്നതാണു സത്യം. തീരെ പുതുമയില്ലാത്ത ഒരു കഥ. ഒട്ടും ത്രില്ലിംഗ് അല്ലാത്ത അവതരണ ശൈലി, കണ്ട് മടുത്ത സീനുകൾ മൊത്തത്തിൽ വേട്ടൈ ഒരു നനഞ്ഞ പടക്കമായി തിയറ്ററിൽ മാറുന്നു. ഒരു അഞ്ച് കൊല്ലം മുൻപ് ഈ സിനിമ റിലീസ് ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ആളുകൾക്ക് ഇഷ്ട്പ്പെടുമായിരുന്നേനെ. ഇപ്പോൾ തമിഴന്മാർ പോലും ഇത്തരം സിനിമകൾ സ്വീകരിക്കില്ല പിന്നെ മലയാളിയുടെ കാര്യം പറയണോ.

ഇടവേള വരെ തട്ടിമുട്ടി പോകുന്ന സിനിമ ഇടവേളയ്ക്ക് ശേഷം എങ്ങനെ തീർക്കണം എന്നറിയാതെ സംവിധായകൻ തപ്പിതടയുമ്പോൾ പ്രേക്ഷകരെ വേട്ടയാടുകയാണു ചെയ്യുന്നത്. 2കൊല്ലത്തിലൊരിക്കൽ തമിഴ് സിനിമ കാണുന്ന ഒരാളാണു താങ്കളെങ്കിൽ ഈ സിനിമ ഇഷ്ടപ്പെട്ടേക്കാം. അതല്ലങ്കിൽ ഈ സിനിമ കളിക്കുന്ന പരിസരത്ത് പോയേക്കരുത്..!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.