RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ട്രെയിൻ


ലയാള സിനിമയിൽ തികച്ചും വ്യത്യസ്ഥനായ ഒരു സംവിധായകനാണു ജയരാജ്. ദേശാടനം, സ്നേഹം, ലൗഡ് സ്പീക്കർ, ഫോർ ദി പീപ്പിൾ തുടങ്ങിയ ചിത്രങ്ങൾ എടുത്ത് പ്രേക്ഷകരെ അമ്പരിപ്പിക്കാനും ബൈ ദി പീപ്പിൾ, റെയിൻ റെയിൻ കം എഗെയ്ന്, അശ്വാരൂഡൻ, മിലേനിയംസ്റ്റാർസ് പോലുള്ള ചിത്രങ്ങൾ എടുത്ത് ഇതേ പ്രേക്ഷകരെ വെറുപ്പിക്കാനും കഴിയുന്ന ഒരു അതുല്യപ്രതിഭ. അതു കൊണ്ട് തന്നെ ജയരാജ് സിനിമകൾക്ക് റിലീസ് ചെയ്തു കഴിയുന്നതു വരെ യാതൊരു ഗ്യാരണ്ടിയും പറയാൻ സാധിക്കില്ല. സേവാഗ് ബാറ്റ് ചെയ്യുന്നത് പോലെയാണു കാര്യങ്ങൾ ചിലപ്പോൾ ട്രിപ്പിൾ സെഞ്ചുറി വരെ അടിച്ചേക്കാം, അല്ലെങ്കിൽ ചിലപ്പോൾ ഗോൾഡൻ ഡക്കും.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലൗഡ് സ്പീക്കറിനു ശേഷം ജയരാജ് സംവിധാനം ചെയ്ത സിനിമയാണു ട്രെയിൻ. ഷൂട്ടിംഗ് വളരെ വേഗത്തിൽ പൂർത്തിയാക്കി കൊണ്ട് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണു ഇത്. ആർ റഹ്മാനും മമ്മൂട്ടിയും ഒന്നിക്കുന്ന ട്രാക്ക് വിത്ത് റഹ്മാൻ എന്ന ചിത്രമായിരുന്നു ജയരാജ് ആദ്യം അനൗൺസ് ചെയ്തതെങ്കിലും റഹ്മാൻ പിന്മാറിയത് കൊണ്ട്പെട്ടെന്ന് തട്ടിക്കൂട്ടിയ ഒരു തിരകഥയാണു ട്രെയിനിന്റെത് എന്നൊക്കെയാണു പിന്നാമ്പുറ സംസാരം.

മുബൈയിൽ നടന്ന സ്ഫോടന പരമ്പരകളെ ആസ്പദമാക്കിയാണു ട്രെയിൻ എന്ന ഈ സിനിമയുടെ തിരകഥ. രാവിലെ 6 മണി മുതൽ വൈകീട്ട് സ്ഫോടനം നടക്കുന്ന സമയം വരെയുള്ള സംഭവങ്ങൾ. 4 വ്യത്യസ്തരായ ആളുകളുടെ ജീവിതത്തിൽ അന്ന് നടക്കുന്ന കാര്യങ്ങളാണു ഈ സിനിമയിൽ. ഈ 4 വ്യത്യസ്ത ആളുകൾ എന്നു പറയുന്നത് ഒരു പ്രതീകമാണു. അന്ന് ആ ട്രെയിനുകളിൽ സഞ്ചരിച്ച് കൊല്ലപ്പെട്ട മുഴുവൻ ആളുകളെയുമാണു അവർ പ്രതിനിധാനം ചെയ്യുന്നത്. അവർക്കെല്ലാവർക്കും ഓരോ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവരുടെ ജീവിതത്തിൽ പ്രതീക്ഷകളുണ്ടായിരുന്നു, അവരുമായി ബന്ധപ്പെട്ടവർക്ക് സ്വപ്നങ്ങളുണ്ടായിരുന്നു. ആഗ്രഹങ്ങളുണ്ടായിരുന്നു. പക്ഷെ..! ആ സ്ഫോടനങ്ങൾ അതെല്ലാം ഒരു നിമിഷം കൊണ്ട് തകർത്തു കളഞ്ഞു. ഈ വിഷയമാണു ഒരു മണിക്കൂർ 58 മിനുട്ട് 38 സെക്കന്റ് നീളുന്ന ഈ സിനിമയിലൂടെ ജയരാജ് പറയുന്നത്.

നാലു കഥകൾ പറഞ്ഞു പോകുന്ന സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ജയസൂര്യയാണു. മമ്മൂട്ടി ചിത്രത്തിലുണ്ടെങ്കിലും നായക വേഷം എന്നു പറയാൻ മാത്രമില്ല. അല്ലെങ്കിലും ഈ സിനിമയിൽ ഒരു പ്രത്യേക നായകനോ നായികയോ ആവശ്യമില്ല. ട്രാഫിക്ക് എന്ന ചിത്രത്തിന്റെ ശ്രേണിയിൽ വരുന്ന ഈ സിനിമയുടെ ഒരു ന്യൂനത ട്രാഫിക്കിലേതു പോലെ ഒരു പിഴവുകളില്ലാത്ത തിരകഥ ഇല്ല എന്നതാണു. ട്രാഫിക്ക് അംഗീകരിക്കാൻ തന്നെ മടിക്കുന്ന മലയാളികൾ അത് കൊണ്ട് തന്നെ ഈ സിനിമയുടെ വിധി ഇതിനോടകം എഴുതി കഴിഞ്ഞിരിക്കുന്നു.

ചിത്രത്തെപ്പറ്റി ചിലർക്കുള്ള മറ്റൊരു പരാതി ഇതിലെ കഥാപാത്രങ്ങൾ എപ്പോഴും മൊബൈലിൽ സംസാരിക്കുന്നു എന്നതാണു. ചിത്രത്തിൽ ഏത് കഥാപാത്രത്തിനേക്കാൾ പ്രാധാന്യം മൊബൈലിനുണ്ട്. മുബൈ പോലെ ഒരു സ്ഥലത്ത് പല വ്യത്യസ്ത സ്ഥലങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ മൊബൈലിൽ അല്ലാതെ പിന്നെ എങ്ങനെ ആശയവിനിമയം നടത്തണം ?? കുറ്റങ്ങളും കുറവുകളും പരീക്ഷണചിത്രങ്ങളിൽ ഭൂതക്കണ്ണാടി വെച്ച് കണ്ട് പിടിക്കുകയും മസാല ചിത്രങ്ങളിലെ ലോജിക്കില്ലാത്ത രംഗങ്ങൾ കണ്ട് കോൾമയിരു കൊള്ളുകയും ചെയ്യുന്ന ആസ്വാദന നിലവാരമുള്ള മലയാളികൾക്ക് മുന്നിലേക്ക് ഇങ്ങനെ ഒരു സിനിമയുമായി വരാൻ ധൈര്യം കാണിച്ച ജയരാജിനിരിക്കട്ടെ ഒരു പൊൻ തൂവൽ..!

പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ സിനിമ ഒരിക്കലും മലയാളത്തിൽ വിജയിക്കാൻ പോകുന്നില്ല. കാരണം മറ്റുള്ളവരുടെ ദുരന്തങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന ജനതയും എവിടെയെങ്കിലും സംഭവിക്കുന്ന അപകടങ്ങൾ ആഘോഷമാക്കി മാറ്റുന്ന ഒരു സംസ്ക്കാരവും അടങ്ങിയ ഒരു സമൂഹത്തിനു മുബൈ ട്രെയിൻ സ്ഫോടനങ്ങളിൽ മരിച്ചവരുടെ ഉറ്റവരുടെയും ഉടയവരുടെയും വേദന മനസ്സിലാക്കാൻ കഴിയില്ല. ജയരാജ്.. ഈ സിനിമ കണ്ട് കഴിയുമ്പോൾ ചിലരുടെയെങ്കിലും കണ്ണിൽ ഒരു കണ്ണുനീർ തുള്ളി പ്രത്യക്ഷപ്പെടുന്നുണ്ട്. അത് തന്നെയാണു താങ്കളുടെ വിജയവും. കച്ചവടപരമായി ഈ സിനിമ വിജയിച്ചില്ലെങ്കിലും ഇത്തരമൊരു പ്രമേയം സിനിമയാക്കാൻ താങ്കൾ കാണിച്ച നല്ല മനസ്സിനു നന്ദി. പക്ഷെ ഇത്തരം സങ്കീർണ്ണമായ കാര്യങ്ങൾ ഒക്കെ കാണാൻ വരാൻ ഞങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് സമയമില്ല. ഉണ്ടായിരുന്നെങ്കിൽ ട്രാഫിക്ക് എന്ന ചിത്രം റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും 100 ദിവസം ഹൗസ്ഫുൾ ഷോകൾ ഓടിയേനെ..!!

4 comments:

Vinu said...

പടം പൊളിഞ്ഞു പാളീസായി അപ്പോഴാണു ഒരു കണുനീർ തുള്ളി. ഒന്നു പോണം ഹേ

nihas said...

vinu ethrathil polinju palisavunna padangalkku kanner thuliyallathe vere entha cheyyuka . adaminte makan abuvinum namukkithu pole kannerthulliye kodukkan pattu allathe arum poyi kanilla .

Anonymous said...

ഈ സിനിമ കണ്ട് കഴിയുമ്പോൾ ചിലരുടെയെങ്കിലും കണ്ണിൽ ഒരു കണ്ണുനീർ തുള്ളി പ്രത്യക്ഷപ്പെടുന്നുണ്ട്

വളരെ കറക്ട് മൂന്നു സിനിമ അടുപ്പിച്ചു പൊളിഞ്ഞ മമ്മൂട്ടിയുടെ കണ്ണിൽ നിന്നാണു ആ പറഞ്ഞ തുള്ളി

Muralee Mukundan , ബിലാത്തിപട്ടണം said...

വായിച്ചിഷ്ട്ടപ്പെട്ടു...

Followers

 
Copyright 2009 b Studio. All rights reserved.